Reading Time: < 1 minute

എന്താണ് ബ്രേക്കിങ് ന്യൂസ്?
ഒരു റിപ്പോർട്ടർ ഫീൽഡിൽ നിന്ന് ഡെസ്കിലേക്കു കൊടുക്കുന്ന വാർത്തയിലെ സുപ്രധാന വിവരമാണ് ബ്രേക്കിങ് ന്യൂസ്.
എന്നിട്ട് റിപ്പോർട്ടറെ തിരികെ വിളിച്ച് ലൈവ് കണക്ട് ചെയ്ത് വിവരങ്ങൾ പറയിച്ച് വാർത്ത നൽകും.
ഇത് സാധാരണ നടപ്പുവശം.

എന്നാൽ ചിലപ്പോഴൊക്കെ ഡെസ്കിൽ നിന്ന് റിപ്പോർട്ടറിലേക്ക് ബ്രേക്കിങ് ന്യൂസ് സഞ്ചരിക്കാറുണ്ട്.
മറ്റേതെങ്കിലും ചാനൽ കൊടുക്കുന്ന ബ്രേക്കിങ് ന്യൂസ് അത്രമാത്രം പ്രാധാന്യമുള്ളതാണെങ്കിൽ അതു പകർത്തിവെച്ച ശേഷം ബന്ധപ്പെട്ട റിപ്പോർട്ടറെ ലൈവായി വിളിച്ചു കണക്ട് ചെയ്യും.
അതൊരു തെറ്റല്ല, അങ്ങനെയേ പറ്റൂ.
അപ്പോഴും റിപ്പോർട്ടറെ വിവരം നേരത്തേ അറിയിച്ചിരിക്കും.

എന്നാൽ, മനോരമ ഡെസ്കിലെ ആവേശകുമാരന്മാർ ഒരു പടി കൂടി കടന്നു.
ഏതോ ചാനലിൽ വന്ന പൊട്ടത്തരം അതേ പടി പകർത്തി -എം.ശിവശങ്കറിന്റെ വീട്ടിൽ വീണ്ടും കസ്റ്റംസ് സംഘം.
എന്നിട്ട് റിപ്പോർട്ടറെ ലൈവ് വിളിച്ചു, മുൻകൂട്ടി വിവരമറിയിക്കാതെ തന്നെ.
അപ്പോൾ റിപ്പോർട്ടർ ലൈവിൽ -“കസ്റ്റംസുകാർ രാവിലെ തന്നെ വരുമെന്നാണ് പറഞ്ഞിരുന്നത്. ഞങ്ങളെല്ലാം കാത്തുനിൽക്കുകയാണ്. ഇതുവരെ വന്നില്ല.”

വരാത്ത കസ്റ്റംസുകാർ എന്തോ വലിയ പാതകം ചെയ്ത പോലെ.
റിപ്പോർട്ടറുടെ വാക്കു കേട്ട റീഡർ പ്ലിങ്.
ഡെസ്കിലെ മൊയലാളിമാർ പ്ലിങ്ങോ പ്ലിങ്.
വാർത്ത തത്സമയം പൊളിഞ്ഞു പാളീസാകുന്ന മറ്റൊരു ദൃഷ്ടാന്തം അതാ കാണുകയായി സൂർത്തുക്കളേ!!

ഏതു ചാനലിലെ ‘മിടുക്ക’നാണ് ഈ വാർത്ത ആദ്യം കൊടുത്തത് എന്നറിയില്ല.
പക്ഷേ, വാർത്ത പൊളിയുന്നത് ലൈവായി കണ്ടത് മനോരമയിലാണ്.
പൊട്ടവാർത്തകൾ തിരുത്തി മാപ്പു പറയാൻ മനോരമക്കാരുടെ ജീവിതം ബാക്കി.

Previous articleന്യായീകരണം പൊളിച്ച മകാനി
Next articleഉരുളയ്ക്കുപ്പേരി എന്നാൽ ഇതാണോ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here