Reading Time: < 1 minute

കോട്ടയം ജില്ലയിലെ പുതുപ്പള്ളി കാരോട്ടു വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ മകന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഓര്‍ക്കുക, മുഖ്യമന്ത്രി എന്ന നിലയിലല്ല, മറിച്ച് സ്വകാര്യ വ്യക്തിയായിട്ടാണ് ഹര്‍ജി. ഇതിന്മേലുള്ള തീരുമാനം എന്തോ ആകട്ടെ, ചില സവിശേഷതകള്‍ ഈ ഹര്‍ജിക്കുണ്ട്.

പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഹര്‍ജിയിലെ ഒന്നാം എതിര്‍കക്ഷി കേരള സംസ്ഥാനം അഥവാ കേരള സര്‍ക്കാരാണ്. കേരള സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനല്ല, ഉമ്മന്‍ചാണ്ടിയാണ്. തനിക്കെതിരെ സ്വയം ഹര്‍ജി നല്‍കുകയാണോ ഉമ്മന്‍ചാണ്ടി ചെയ്തത്?

chandy

ഇനിയുമുണ്ട് തമാശ. ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എതിര്‍കക്ഷിയാണ്. തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ എതിര്‍കക്ഷിയാക്കി ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ ഇതു ബാധിക്കില്ലേ?

ആര്യാടന്‍ മുഹമ്മദിന്റെ പി.എ.കേശവന്‍, പി.ഡി.ജോസഫ്, സരിത എസ്.നായര്‍ എന്നിങ്ങനെ വേറെയും എതിര്‍കക്ഷികളുണ്ട്. അപ്പോൾ, ആര്യാടനും സരിതയും ഒരേ ഗണത്തില്‍പ്പെടുത്തേണ്ടവരാണെന്ന് ഉമ്മന്‍ചാണ്ടി പരോക്ഷമായി സമ്മതിച്ചിരിക്കുന്നു.

സ്വന്ത്രം മന്ത്രിസഭയിലെ ഒരംഗത്തോട് മുഖ്യമന്ത്രിക്ക് അവിശ്വാസമുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കണ്ടേ? മിസ്റ്റര്‍ ആര്യാടന്‍ മുഹമ്മദ്, ഉമ്മന്‍ചാണ്ടിക്കു കീഴില്‍ വൈദ്യുതി മന്ത്രിയായിരിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല..

ഈ കേസ് ഇനി ഭാവിയില്‍ എങ്ങനെയാ വിശേഷിപ്പിക്കപ്പെടുക?
Oommen Chandy v/s State of Kerala എന്നോ?
അതായത് Oommen Chandy v/s Oommen Chandy എന്ന്.
അപ്പോള്‍ Oommen Chandy v/s Oommen Chandy = Oommen Chandy!!

നിയമപരമായി എന്റെ സംശയങ്ങള്‍ വിഡ്ഡിത്തമായിരിക്കാം. പക്ഷേ, കേരളത്തിലെ ഏതൊരു സാധാരണ വോട്ടര്‍ക്കും തോന്നുന്ന സംശയങ്ങളാണിത്!!!

Previous articleനഷ്ടമെന്ന പദത്തിനെന്തര്‍ത്ഥം!!!
Next articleപരിശോധന
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

6 COMMENTS

  1. ഇതുവരെ ഇക്കാര്യം ആരും ജനശ്രദ്ധയിൽ കൊണ്ടൂവന്നിട്ടില്ല. കഥ എന്തായിരുന്നു? ഓർക്കുന്നില്ല.
    ഇത്രയും വലിയ പാതകം ഏതായാലും തോമസ്‌ ചണ്ടി ചെയ്തിട്ടില്ല. ( ഇതു സ്വന്തം മന്ത്രി സഭാംഗത്തിനെതിരേ മുഖ്യമന്ത്റ്റിയുടേതാണല്ലോ) ഞാനിതു ഷെയർ ചെയ്യുന്നു.

  2. ഇത് അറിഞ്ഞിരുന്നേൽ ആ പാവം റഹീം ഇന്ന് ഷാനിയുടെ മുന്നിൽ ഇരുന്ന് വെള്ളം കുടിക്കില്ലായിരുന്നു.☺☺

LEAVE A REPLY

Please enter your comment!
Please enter your name here