Reading Time: < 1 minute

തികച്ചും അപ്രതീക്ഷിതമായിരുന്നു മിനിയുടെ വിളി – നാളെ ഞാന്‍ വരുന്നു. ഇടവ മാസം ഒന്നാം തീയതി മഴയുടെ അകമ്പടിയോടെ രാവിലെ വീട്ടില്‍ വന്നുകയറി, ചുറ്റും ഊര്‍ജ്ജം പ്രസരിപ്പിച്ച്. മലയാള മാസപ്പിറവി ആയതിനാല്‍ വീട്ടിനടുത്തുള്ള ശ്രീ ചക്രത്തില്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ പ്രഭാതഭക്ഷണം. അതിനുശേഷം, ബെര്‍ത്തില്ലാത്ത തീവണ്ടിയാത്രയുടെ ക്ഷീണം മാറ്റാന്‍ ചെറിയൊരു മയക്കം.

ഉച്ചയൂണുകഴിഞ്ഞ് നേരത്തേ നിശ്ചയിച്ചിരുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അബ്ദുള്ളയുമെത്തി -സൗഹൃദത്തിന്റെ സൗരഭ്യം പരത്തി. ചെറിയൊരു നഗരപ്രദക്ഷിണത്തിനു ശേഷം വീട്ടിലെത്തി വിശ്രമം. ഒടുവില്‍ അത്താഴം കഴിച്ചിറങ്ങി, കോഴിക്കോട്ടേക്കുള്ള ബസ് പിടിക്കാന്‍.

തമ്പാനൂരില്‍ നിന്ന് ബസ്സില്‍ കയറാന്‍ നേരം മിനിയും അബ്ദുള്ളയും കൈവീശുമ്പോള്‍ എന്തോ ഒരു നഷ്ടബോധം. സമയത്തിന് ഇന്ന് വേഗം കൂടുതലായിരുന്നോ? മകന്‍ അനന്തുവുമൊത്ത് വീണ്ടും വരുമെന്ന മിനിയുടെ വാഗ്ദാനം പാലിക്കപ്പെടുന്നതിനുള്ള കാത്തിരിപ്പ് ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പാറിപ്പറക്കുന്ന പട്ടമായ അബ്ദുള്ള, എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം.

ഒരു സാധാരണ ദിനം. പക്ഷേ, മിനിയും അബ്ദുള്ളയും ചേര്‍ന്ന് അതിനെ സവിശേഷമാക്കി. ഇവരുടെ കൂട്ട് കണ്ണനും ദേവുവും ശരിക്കും ആസ്വദിച്ചു. മറകളില്ലാതെ ഹൃദയം തുറക്കുന്ന ഇവരെ സുരേഷ് ഗോപിക്കും നന്നായി ബോധിച്ചുവെന്ന് തോന്നി. അഞ്ചു മിനിറ്റെന്നു പറഞ്ഞ് തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടത് വെറുതെയല്ലല്ലോ!

നല്ല സുഹൃത്തുക്കള്‍ ഒരമൂല്യ സമ്പാദ്യം തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തിരിച്ചറിയുന്നു..

Previous articleഓര്‍മ്മയുണ്ടോ ഈ മുഖം..?!
Next articleനായര്‍ സ്വത്വം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here