Reading Time: < 1 minute

ഇവന്‍ ബ്രിജേഷ്..

1990ല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥിയായി ചെന്നു കയറിയപ്പോള്‍ ഉടുമ്പു പിടിച്ച പോലെ ഒപ്പം കൂടിയതാണ്. ഞാന്‍ മാത്തമാറ്റിക്‌സ് മുഖ്യവിഷയമായ ഫസ്റ്റ് ഗ്രൂപ്പിലും അവന്‍ കോമേഴ്‌സ് മുഖ്യവിഷയമായ ഫോര്‍ത്ത് ഗ്രൂപ്പിലും. ആശയങ്ങളിലെ പൊരുത്തമാണ് ഞങ്ങളെ ഒരുമിപ്പിച്ചത്.

പ്രി ഡിഗ്രി കഴിഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജിലും ഞങ്ങള്‍ ഒരുമിച്ചു. ഞാന്‍ ഡേ കോളേജില്‍ ബി.എ. ഇംഗ്ലീഷ്. അവന്‍ ഈവനിങ് കോളേജില്‍ ബി.കോം. അന്ന് സൗഹൃദത്തിന് ഡേ-ഈവനിങ് വ്യത്യാസമുണ്ടായിരുന്നില്ല. രാവിലെ 8 മുതല്‍ രാത്രി 9 വരെ കോളേജില്‍ തന്നെ കഴിയുന്നവര്‍ക്ക് എന്ത് ഡേ, എന്ത് ഈവനിങ്, എന്ത് നൈറ്റ്!

12642925_1043527539031723_9104393353833460817_n.jpg

ഞങ്ങള്‍ക്കൊപ്പം പഠിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല ബ്രിജേഷ് നടന്നുകയറുന്നത് ചരിത്രത്തിലേക്കാണെന്ന്. യൂണിവേഴ്‌സിറ്റി ഈവനിങ് കോളേജിലെ അവസാന ചെയര്‍മാനാണ് ഈ താരം. അവന്‍ ചെയര്‍മാനായതോടെ കോളേജ് തന്നെ പൂട്ടിപ്പോയി എന്നു ഞങ്ങള്‍ കളിയാക്കാറുണ്ട്. THE LAST SAMURAI! സ്വതസിദ്ധമായ ശൈലിയിലുള്ള പുഞ്ചിരിയില്‍ അവന്‍ പ്രതികരണമൊതുക്കും.

വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു എല്ലാവരും ഒരുമിച്ചുള്ള ഒരു സംഗമം. യൂണിവേഴ്‌സിറ്റി കോളേജ് 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ സൗഹൃദത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നു.

Previous article150 ദിവസങ്ങള്‍
Next articleആഹ്ളാദാരവം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here