Reading Time: < 1 minute

എല്‍.ഡി.എഫ്. വരും
എല്ലാം ശരിയാകും

* * *

വളരണം ഈ നാട്
തുടരണം ഈ ഭരണം

* * *

വഴിമുട്ടിയ കേരളം
വഴികാട്ടാന്‍ ബി.ജെ.പി.

flags.jpg

മൈതീനേ.. ആ 12-13 സ്പാനറിങ്ങെട്, ഇപ്പ ശരിയാക്കിത്തരാം എന്ന് ഒരു കൂട്ടര്. എപ്പ ശരിയാക്കുമോ എന്തോ?
ഇനിയും കുളമാക്കാന്‍ അല്പം കൂടി ബാക്കിയുണ്ട്. അതു കൂടി തീര്‍ക്കാന്‍ അവസരം വേണമെന്ന് മറ്റൊരു കൂട്ടര്.
കേന്ദ്രത്തില്‍ വഴികാട്ടാന്‍ വിളിച്ചതിന്റെ പേരില്‍ എട്ടിന്റെ പണി തന്നുകൊണ്ടിരിക്കുന്ന കൂട്ടര്‍ക്ക് ഇനി ഇവിടേം വഴികാട്ടണമെന്ന്.

നമുക്ക് എല്ലാം ശരിയാകണം.
ഈ നാട് വളരണം.
നേരായ വഴിയില്‍ മുന്നോട്ടു നീങ്ങണം.
പക്ഷേ. എങ്ങനെ?

കള്ളന്മാരെ നമുക്കറിയാം. അവര്‍ എല്ലാ പക്ഷത്തുമുണ്ട്. അവരെ തള്ളാം.
നല്ലവര്‍ എല്ലാ പക്ഷത്തുമുണ്ട്. അവരെ കൊള്ളാം.
എങ്കില്‍ രക്ഷപ്പെടുമോ?
ഇല്ല തന്നെ.
കള്ളന്മാര്‍ക്ക് കാര്യം നേടാന്‍ പ്രത്യേക കഴിവുണ്ട്.
ദുഷ്ടന്മാരെ ദൈവം പന പോലെ വളര്‍ത്തും.
നമ്മുടെ കൂട്ടത്തിലുള്ള ചില മണ്ടന്മാര്‍ക്ക് ഈ കള്ളന്മാരെ തിരിച്ചറിയാന്‍ ശേഷിയില്ല.
അവരുടെ കണ്ണിലെ രാഷ്ട്രീയതിമിരം തന്നെ കാരണം.

പണ്ട് കാളീദേവിയോട് നാറാണത്തു ഭ്രാന്തന്‍ ചോദിച്ച വരം ഓര്‍മ്മവരുന്നു -‘വലതു കാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റിത്തന്നാല്‍ മതി!’
അതെ. അതു തന്നെയാ നമ്മുടെ ഗതി.
മന്ത് അവിടെയുണ്ടാവും.
അതു ഭേദമാക്കാനുള്ള മരുന്നില്ല.
ചുമക്കാന്‍ സൗകര്യമുള്ള കാലിലേക്ക് മന്ത് മാറ്റാമെന്നു മാത്രം.
ചികിത്സിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കാം.
ഭേദമാകുമെന്ന് പ്രതീക്ഷിക്കാം.
എല്ലാം ഒരു ഭാഗ്യപരീക്ഷണമാണ്.
തല്‍ക്കാലം വേറെ മാര്‍ഗ്ഗമില്ല.

ശരിയായി വളരാനുള്ള വഴി ഏതാണ്?
നമ്മള്‍ ഉത്തരം കണ്ടെത്തേണ്ട ചോദ്യമിതാണ്.

ന്താല്ലേ…

Previous articleചരിത്രവായന
Next articleഒരു വിയോജനക്കുറിപ്പ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here