Reading Time: < 1 minute

ആര്‍.എസ്.വിമല്‍ വീണ്ടും യാത്രയാരംഭിച്ചിരിക്കുന്നു. ഇക്കുറി ഇതിഹാസകാവ്യമായ മഹാഭാരതം പിറന്ന വഴിയിലൂടെയാണ് യാത്ര.

1

ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ വിമല്‍ തിരുവനന്തപുരത്ത് നിന്ന് ഞങ്ങള്‍ സുഹൃത്തുക്കളോട് ബൈ പറഞ്ഞ് യാത്ര തിരിച്ചതാണ് -കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ മുക്കത്തേക്ക്. അവിടെ നിന്ന് അവന്‍ തിരികെയെത്തിയത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുമായാണ്. മൊയ്തീന്റെ മനസ്സുമായി വിമലിന്റെ ശരീരം ആറു വര്‍ഷം ജീവിച്ചതിന്റെ ഫലം.

‘എന്നു നിന്റെ മൊയ്തീന്‍’ തിയേറ്ററുകളില്‍ 100 ദിവസം പിന്നിടുമ്പോള്‍ സംവിധായകന്‍ പരകായപ്രവേശത്തിനുള്ള ഒരുക്കത്തിലാണ്. ഏതെങ്കിലും ഇതിഹാസ കഥാപാത്രത്തിന്റെ രൂപഭാവങ്ങളുമായിട്ടായിരിക്കുമോ അവന്‍ ഇനി തിരിച്ചെത്തുക? മഹാഭാരതത്തില്‍ ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ. ശ്രീകൃഷ്ണന്‍ മുതല്‍ ഭീഷ്മ ദ്രോണ ധൃതരാഷ്ട്ര യുധിഷ്ഠിര ഭീമ അര്‍ജ്ജുന കര്‍ണ്ണ ദുര്യോധന ശകുനിമാര്‍ വരെ. ഇതിനു പുറമെ ഗംഗ മുതല്‍ സത്യവതി ഗാന്ധാരി കുന്തി ദ്രൗപദി ഉത്തരമാര്‍ വരെയുള്ള നാരീരത്‌നങ്ങളുമുണ്ട്. ഇവരില്‍ ആരെയാണാവോ അവന്‍ കുടത്തില്‍ ആവാഹിച്ചു കൊണ്ടുവരിക?

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റിന്റെ സംവിധായകന്‍ എന്ന നിലയില്‍ വിമലിനുമേല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ ഏറെയാണ്. അതെക്കുറിച്ച് മറ്റാരെക്കാളും ബോദ്ധ്യമുള്ളത് വിമലിനു തന്നെ. പ്രതീക്ഷ ഏല്‍പ്പിക്കുന്ന ഭാരം കനത്തതാണ്. കൈമാറുന്ന ഉത്തരവാദിത്വത്തിന്റെ വലിപ്പവും അങ്ങനെ തന്നെ. എല്ലാവര്‍ക്കുമൊപ്പം ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു, നീ പറയുന്ന മഹാഭാരത കഥ കേള്‍ക്കാന്‍…

Previous articleപക്ഷം മറുപക്ഷം
Next articleഹിമാലയകവാടത്തില്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here