Reading Time: 3 minutes

അയ്യോ… എനിച്ച് പേട്യാവുന്നു. എന്നെ ഒരാള്‍ ഫോണില്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാനാകെ സമ്മര്‍ദ്ദത്തിലാണ്. ഇരിക്കുന്ന മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയമാകുന്നു. ‘അയ്യോ.. ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ…’

Hoax-call.jpg

ഇങ്ങനൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്. നിവൃത്തിയില്ല. ആര്‍ക്കും ഒന്നും പുടികിട്ടിയില്ല എന്നു മനസ്സിലായി. വിശദമായി പറയാം. ഫോണ്‍വിളിയാണ് ഈ കുറിപ്പിനാധാരം. എനിക്കു വരുന്ന ഒരു വിധം എല്ലാ കോളുകളും എടുക്കാറുണ്ട്. പരിചയമില്ലാത്ത നമ്പര്‍ പലപ്പോഴും ഞാന്‍ എഴുതുന്നത് വായിച്ച് പ്രതികരിക്കാന്‍ വിളിക്കുന്നവരാണ്. ചിലര്‍ അഭിനന്ദിക്കും. ചിലര്‍ എതിരഭിപ്രായം രേഖപ്പെടുത്തും. മാന്യമാണ് ഇടപെടലെങ്കില്‍ ഞാന്‍ പ്രതികരിക്കും. ക്ഷുഭിതരാവുന്ന ചിലര്‍ തെറി പറയും. ഫോണ്‍ കട്ടു ചെയ്യുന്നതിലൊതുങ്ങും എന്റെ പ്രതികരണം.

ഇന്നുച്ചതിരിഞ്ഞ് 3.45ന് +971 55 172 4567 എന്ന ഫോണ്‍ നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു. പതിവുപോലെ കോളെടുത്തു. വെറും 14 സെക്കന്‍ഡ് മാത്രമായിരുന്നു ആ കോളിന്റെ ദൈര്‍ഘ്യം. ആരാണെന്നു വെളിപ്പെടുത്താന്‍ വിളിച്ചയാള്‍ തയ്യാറായില്ല. വളരെ ക്ഷുഭിതനായാണ് സംസാരിച്ചത്. ശബ്ദത്തിലെ കടുപ്പം ഭയപ്പെടുത്തി. ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണന്‍ സിനിമകളിലെ വില്ലന്‍ സ്റ്റൈല്‍! കേട്ടിട്ട് ഒരു ചെറുപ്പക്കാരനാണെന്നു തോന്നി. ‘ശ്യാംലാല്‍ അല്ലേ’ എന്നു ചോദിച്ച് ഉറപ്പാക്കിയിട്ടാണ് സംസാരിച്ചു തുടങ്ങിയത്. ‘അതെ, ആരാണാവോ?’ എന്ന് എന്റെ ചോദ്യം. മറുപടി ഇത്രമാത്രം -‘ഞാന്‍ ആരാണെന്നും എന്റെ ഉദ്ദേശമെന്താണെന്നും വഴിയെ മനസ്സിലാക്കിത്തരാം’.

WhatsApp Image 2017-03-29 at 16.01.18.jpeg

17580009_1276638045756128_1756705177_nവിളിച്ചയാളുടെ പേര് Naseeb Nasu എന്നാണെന്ന് True Caller പറയുന്നു. ഗൂഗിളില്‍ പരതി നോക്കിയപ്പോള്‍ ലഭിച്ച വിലാസം ഷാര്‍ജയിലെ അല്‍ മദാമില്‍ പ്രവര്‍ത്തിക്കുന്ന ALFARAZ TRAVEL & TOURISM എന്ന സ്ഥാപനത്തിന്റേത്. ഇപ്പോള്‍ വിളിക്കേണ്ട പ്രകോപനം മംഗളവുമായി ബന്ധപ്പെട്ട വിഷയത്തിലാണെന്ന് സ്വാഭാവികമായും ഞാന്‍ വിശ്വസിക്കുന്നു. ഇന്നലെയിട്ട ഫേസ്ബുക്ക് പോസ്റ്റാവാം പ്രകോപനം. True Caller നല്‍കിയ പേരാണ് ആ സംശയം ജനിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തന രംഗത്ത് 20 വര്‍ഷമാകുന്നു. ഇതുപോലുള്ള ധാരാളം ഭീഷണികളും ഇണ്ടാസുകളും കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. ശരിയുടെ പക്ഷത്തായിരുന്നു എന്നതിനാല്‍ ഒന്നു പോലും കാര്യമാക്കിയിട്ടില്ല, ബാധിച്ചിട്ടില്ല. അത്തരം പേടികള്‍ ഇല്ലാത്തതിനാലാണ് എന്റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും ലഭ്യമാകും വിധം വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്നു വന്ന ഫോണ്‍കോളും ഞാന്‍ മുന്‍പ് ചെയ്തിരുന്നതുപോലെ അവഗണിക്കുമായിരുന്നു. പക്ഷേ, True Caller നല്‍കിയ പേര് കൗതുകമുണര്‍ത്തി. നിലപാടുകളുടെ പേരില്‍ ഇപ്പോള്‍ എതിര്‍പക്ഷത്തായ മംഗളത്തിന്റെ പേരിലുള്ള ആദ്യ പ്രതികരണം എന്ന് സാഹചര്യങ്ങള്‍ പറയുന്നു!!

WhatsApp Image 2017-03-29 at 16.42.00.jpeg

17548766_1858994717650963_1522347052_o.jpg

ആ ചെറുപ്പക്കാരന്റെ സങ്കടവും രോഷവും വൈരാഗ്യബുദ്ധിയും എനിക്കു നന്നായി മനസ്സിലാവും. ഒരു കാര്യം മാത്രമേ ഈ സുഹൃത്തിനോടു പറയാനുള്ളൂ -ഉപ്പു തിന്നയാള്‍ വെള്ളം കുടിച്ചേ മതിയാകൂ. അത് ഞാനായാലും താങ്കളായാലും ഇനി മറ്റൊരാളായാലും. വെള്ളം കുടിക്കാതിരിക്കണമെങ്കില്‍ ഉപ്പു തിന്നാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നെ വിളിക്കും മുമ്പ് താങ്കള്‍ വിളിക്കേണ്ടത് ഉപ്പു തിന്നാന്‍ പ്രേരിപ്പിച്ചവരെയാണ്.

WhatsApp Image 2017-03-29 at 16.50.10.jpeg

പിന്നെ +477704254 എന്ന നമ്പറില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍ വന്നു -17 കോളുകള്‍. ഇന്റര്‍നെറ്റ് ഫോണോ, സാറ്റലൈറ്റ് ഫോണോ ആയിരിക്കും. എനിക്ക് അക്കാര്യത്തില്‍ വലിയ വിവരമില്ല. പിന്നീട് +971 52 367 5875 എന്ന നമ്പറില്‍ നിന്നായി വിളി. Saiju. P R Madanvilla വിളിക്കുന്നു എന്ന് True caller. അതും എടുത്തില്ല. ഒടുവില്‍ Naseeb Nasu നേരിട്ട് വിളിച്ചു. എടുത്തില്ല. Saiju. P R Madanvilla വിളിക്കുന്നു. എടുക്കുന്നില്ല. തല്‍ക്കാലം എടുക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഇന്നലെ മംഗളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോള്‍ പറഞ്ഞ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്-‘സംസാരിക്കാന്‍ താല്പര്യമില്ല’. അത്ര തന്നെ. ഒരു പരിചയവുമില്ലാത്തവരോട് സംസാരിച്ച് വെറുതെ രക്തസമ്മര്‍ദ്ദം കൂട്ടുന്നതെന്തിനാ!!

നല്ല നമസ്‌കാരം.

Previous articleസ്വപ്‌നസഞ്ചാരി
Next articleഒരു ഓണ്‍ലൈന്‍ ഊളക്കഥ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here