Reading Time: < 1 minute

ജൂലൈ മാസം പിറന്നതിനു ശേഷം സമ്പർക്കത്തിലൂടെ കേരളത്തിൽ എത്ര പേർക്ക് കോവിഡ് ബാധിച്ചുവെന്നറിയാമോ? 646 പേർക്ക്.

    • ജൂലൈ 1 – 13 (9%)
    • ജൂലൈ 2 – 14 (9%)
    • ജൂലൈ 3 – 27 (13%)
    • ജൂലൈ 4 – 17 (7%)
    • ജൂലൈ 5 – 38 (17%)
    • ജൂലൈ 6 – 35 (18%)
    • ജൂലൈ 7 – 68 (25%)
    • ജൂലൈ 8 – 90 (30%)
    • ജൂലൈ 9 – 140 (41%)
    • ജൂലൈ 10 – 204 (49%)

ജൂലൈ 1ന് ആകെ കോവിഡ് രോഗികളുടെ 9 ശതമാനത്തിനു മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. എന്നാൽ ജൂലൈ 10 ആയപ്പോഴേക്കും സമ്പർക്കബാധ 49 ശതമാനം -പകുതിയോളമായി. കേരളത്തിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെയും മറ്റും എണ്ണം ഉൾപ്പെടുത്താത്ത കണക്കാണിത്. ജൂലൈ 1ന് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 151. ജൂലൈ 10ന് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 416. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പകർന്ന കേസുകളുടെ കണക്ക് അറിയണമെങ്കിൽ ഒരാഴ്ചകൂടി ഒരാഴ്ചകൂടി സമയമെടുക്കും. തീർത്തും അപകടകരമായ സാഹചര്യമാണിത്. കാര്യങ്ങൾ കൈവിട്ടുപോകുമ്പോലെ..

രോഗബാധയുള്ള മേഖലകളിൽ നിന്ന് നാട്ടിലെത്തി രോഗം സ്ഥിരീകരിക്കുന്നതു പോലെയല്ല സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. സാഹചര്യം അപകടത്തിലാവുന്നത് തടയാൻ എന്തു ചെയ്യണമെന്ന് കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും ഇന്നറിയാം. ഇതു മനസ്സിലാക്കാൻ തയ്യാറായില്ലെങ്കിൽ മുംബൈയും ചെന്നൈയും ഡൽഹിയുമൊന്നും നമുക്ക് അകലെയല്ല.

പൂന്തുറയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചിരിക്കുന്നു. എന്നിട്ടും അവിടെ പലർക്കും കാര്യം മനസ്സിലായിട്ടില്ല. പൂന്തുറയിലെ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുത്തിയിളക്കിയവരും രാഷ്ട്രീയ സമരത്തിന്റെ പേരിൽ പ്രതിരോധത്തിന്റെ സർവ്വസീമകളും ലംഘിക്കുന്നവരുമൊക്കെ ചെയ്യുന്നത് കേരളത്തിലുള്ള സുരക്ഷ ഇല്ലാതാക്കുന്നു എന്ന കുറ്റമാണ്. ഇതൊക്കെ ചെയ്ത് വിജയിപ്പിച്ച് ഇനി അടുത്ത തവണ അധികാരം പിടിച്ചാൽ തന്നെ അപ്പോൾ ഭരിക്കാൻ ഇവിടെ ജനങ്ങൾ ബാക്കിയുണ്ടാവില്ല എന്ന അവസ്ഥയാണെങ്കിലോ?

ഇവരോടൊക്കെ BREAK THE CHAIN എന്നല്ല പറയേണ്ടത്.
CHECK THE BRAIN എന്നാണ്.
അൽ ദുരന്തോസ്…

Previous articleസഹിന്റെ രാഷ്ട്രീയം
Next articleCAMOUFLAGED എന്നാൽ എന്ത്?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here