Reading Time: < 1 minute

കോവിഡ്-19 കണ്ടെത്തുന്നതിനായി പൂള്‍ ടെസ്റ്റിങ് രീതിക്ക് ICMR അംഗീകാരം നല്‍കി.
ഇതനുസരിച്ച് 25 ആളുകളുടെ സാമ്പിള്‍ ഒരുമിച്ച് ഒരു പൂളാക്കി ടെസ്റ്റ് ചെയ്യാം.
പൂള്‍ ടെസ്റ്റ് പോസിറ്റീവായാല്‍ മാത്രം അതിലുള്ള 25 പേരെയും വെവ്വേറെ പരിശോധിക്കും.
100 പേര്‍ ഒരുമിച്ചെത്തിയാല്‍ അവരെ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള 4 പൂള്‍ ടെസ്റ്റ് മതി.

വിദേശത്തു നിന്ന് വരുന്നവരുടെ കാര്യത്തില്‍ ഈ ടെസ്റ്റ് വളരെ നിര്‍ണ്ണായകമാണ്.
ഒരു വിമാനത്തില്‍ 200 പേര്‍ വരുമ്പോള്‍ അവര്‍ക്കെല്ലാം കൂടി 8 പൂള്‍ ടെസ്റ്റ്.
എങ്കിലും ഒരു ടെസ്റ്റും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല.
ഗര്‍ഭിണികളെയും പ്രായമായവരെയും കുട്ടികളെയും മറ്റു രോഗികളെയും കൂട്ടിക്കലര്‍ത്തിയേ കൊണ്ടുവരൂ.

ഈ കൂട്ടിക്കലര്‍ത്തലില്‍ ഒരാള്‍ക്ക് കോവിഡുണ്ടെങ്കില്‍ പ്രശ്നമാണ്.
ബാക്കിയുള്ള എല്ലാവരുടെയും കാര്യം അതോടെ അപകടത്തിലാവും.
ഇതൊഴിവാക്കാന്‍ പൂള്‍ ടെസ്റ്റ് നടത്തി കൊണ്ടുവരുന്നത് സഹായിക്കും.
എത്തിയ ശേഷം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാന്റൈനു പകരം ഹോം ക്വാറന്റൈന്‍ മതിയാവുകയും ചെയ്യും.

പൂള്‍ ടെസ്റ്റ് നടത്തി കൊണ്ടുവന്നാല്‍ സുരക്ഷിതത്വം ഉറപ്പാക്കാം.
ഒപ്പം പ്രവാസികള്‍ക്കുള്ള അധികച്ചെലവും ഒഴിവാക്കാം.
സര്‍ക്കാര്‍ ചെലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ കേരളത്തില്‍ മാത്രം എന്നാണറിവ്.
രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും പ്രവാസികള്‍ ചൂഷണം നേരിടുകയാണ്.

ചോദ്യം ഇപ്പോഴും ബാക്കിയാണ്.
പ്രവാസികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന പൂള്‍ ടെസ്റ്റ് എന്തുകൊണ്ട് നടപ്പാക്കുന്നില്ല?
ഇറ്റലിയിലും ഇറാനിലുമെല്ലാം ചെയ്ത പോലെ മറ്റിടങ്ങളിലും പരിശോധിച്ചു കൊണ്ടുവന്നൂടെ?

Previous articleകള്ളം അഥവാ കല്ലുവെച്ച നുണ
Next articleക്വാറന്റൈനിലെ കുടയകലം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here