Reading Time: < 1 minute

ഏതാണ്ട് കാല്‍ നൂറ്റാണ്ട് മുമ്പിറങ്ങിയ ഒരു സിനിമയുണ്ട് -‘യോദ്ധ’. ഉണ്ണിക്കുട്ടന്‍ എന്ന റിംപോച്ചയുടെയും അവന്റെ അകോസോട്ടന്റെയും കഥ. കൂടെ അമ്പട്ടന്‍ അഥവാ പാരയും ചേര്‍ന്ന് നമ്മെ കുടുകുടാ ചിരിപ്പിച്ചു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരവും ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യസാമ്രാട്ടും പുനീത് ഇസ്സാര്‍ എന്ന എല്ലാം തികഞ്ഞ വില്ലനുമെല്ലാം തകര്‍ത്തഭിനയിച്ച ആ സിനിമയില്‍ പക്ഷേ, എന്നേ ഏറെ ആകര്‍ഷിച്ചത് സിദ്ധാര്‍ത്ഥ ലാമ എന്ന ബാലനായിരുന്നു -ഉണ്ണിയപ്പം പോലെ തലയുള്ള ഉണ്ണിക്കുട്ടന്‍.

കഴിഞ്ഞ ദിവസം തക്കലയ്ക്കടുത്ത് കുമാര കോവിലില്‍ എത്തി കണ്ണന്റെ മുടി മുറിച്ചു. നേര്‍ച്ച പൂര്‍ത്തിയാക്കി തലയില്‍ ചന്ദനവും പൂശി നിന്ന കണ്ണന്റെ പുതിയ രൂപം കണ്ടപ്പോള്‍ മനസ്സില്‍ ഒരു ഫഌഷ് മിന്നി-‘ഇവനെ എങ്കെയോ പാത്ത മാതിരി ഇല്ലൈ?’ മറുപടിക്കായി അധികം പരതേണ്ടി വന്നില്ല -നുമ്മടെ റിംപോച്ചെ.

കണ്ണന്റെ പുതിയ ഗെറ്റപ്പ് കണ്ട ചില സുഹൃത്തുക്കള്‍ ശങ്കരാചാര്യരുടെ ശൈശവരൂപം എന്നൊക്കെ വിശേഷിപ്പിച്ചു. പക്ഷേ, എനിക്കിഷ്ടം അവനെ റിംപോച്ചെ എന്ന ഉണ്ണിക്കുട്ടനോട് ഉപമിക്കാനാണ്. പ്രണവ് നായര്‍ ഏലിയാസ് റിംപോച്ചെ റീലോഡഡ്!

നേര്‍ച്ചയുടെ പേരിലാണെങ്കിലും കണ്ണന്റെ സുന്ദരമായ മുടി മുറിച്ചതില്‍ എനിക്ക് സങ്കടമുണ്ട്. അത് ഇങ്ങനെ തീര്‍ക്കാന്‍ നോക്കാം…

Previous article125 സുവർണ്ണ ദിനങ്ങൾ
Next articleവഴി മാറുന്ന ചരിത്രം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here