Reading Time: < 1 minute

കോട്ടയം ടൗണില്‍ നിന്ന്
മൂന്നു മൈല്‍ നടന്നാല്‍
നാട്ടകം കുന്നിന്‍പുറം കാണാം…
ഹൊയ് ഹൊയ് ഹൊയ്
നാട്ടകം കുന്നിന്‍പുറം കാണാം…

കോട്ടയംകാരന്‍ തന്നെയായിരുന്ന വി.ഡി.രാജപ്പന്റെ കഥാപ്രസംഗത്തിലൂടെയാണ് നാട്ടകം എന്ന സ്ഥലത്തെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീട് പലവട്ടം കേട്ടു.

പക്ഷേ, നാട്ടകവുമായി ബന്ധപ്പെട്ട് ഇന്നു കേട്ട കാര്യം വളരെയധികം സന്തോഷിപ്പിച്ചു. കൊടുമുടിയേറിയ അഹങ്കാരം പത്തി താഴ്ത്തുന്നതിന് നാട്ടകം സര്‍ക്കാര്‍ അതിഥി മന്ദിരം സാക്ഷിയായി.

പെരുന്നയിലേക്ക് ഭക്തര്‍ സ്റ്റേറ്റ് കാറുകളില്‍ പാഞ്ഞിരുന്ന കാലം മാറിയിരിക്കുന്നു. കാലം മറന്നു എന്നും പറയാം. ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറുകാരനെ കാണാന്‍ പെരുന്നയിലെ ‘സോ കാള്‍ഡ് ദൈവം’ നാട്ടകഞ്ഞ ഭൂമിയിലിറങ്ങി. അതും നിവേദനം നല്‍കാന്‍!

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം സമര്‍പ്പിച്ച ശേഷം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നാട്ടകം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിന്ന് പുറത്തേക്കു വരുന്നു

അഹങ്കാരവും മുഷ്‌കുമില്ലാതെ സുകുമാരന്‍ നായരെ സാധാരണക്കാരനായി കണ്ട അപൂര്‍വ്വ വേള. 2021 വരെ എന്തായാലും നായര്‍ പോപ്പ് ഇങ്ങനെ തന്നെയായിരിക്കും. വേറെ വഴിയില്ല തന്നെ.

ദൈവത്തിന്റെ കൈയില്‍ ഇപ്പോള്‍ പൂട്ടുമില്ല താക്കോലുമില്ല താക്കോലിട്ടിളക്കാന്‍ സ്ഥാനവുമില്ല. അത് അങ്ങനെ തന്നെയല്ലേ വേണ്ടത്?

Previous articleഅമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…
Next articleപ്രായത്തിനേകുന്നു പുതുജീവന്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here