Reading Time: < 1 minute

ഹരിവരാസനം പാടി നടയടച്ച് തന്ത്രിയും മേൽശാന്തിയുമൊക്കെ പോയിട്ട് മണിക്കൂറുകൾ ആയി. പിന്നെ ആരാണീ വാതിലിൽ മുട്ടുന്നത്? അയ്യപ്പൻ കണ്ണു തിരുമ്മി എണീറ്റു വന്ന് വാതിൽ തുറന്നു.

അയ്യപ്പൻ: ആ… ആരിത് വാവരോ?!! എന്താടോ ഈ അസമയത്ത്?

വാവര്: എന്റെ ഒരു രേഖ വേണം. അടിവാരത്തൊക്കെ ഭയങ്കര പ്രശ്നം നടക്കുവാ. എന്താ പൗരത്വമെന്നോ, ബില്ലെന്നോ നിയമമെന്നോ ഒക്കെ പറയുന്നു.

അയ്യപ്പൻ: അതിനേക്കാൾ വല്യ പ്രശ്നത്തിലാ ഞാൻ. നിനക്കറിയാലോ?

വാവര്: അതൊന്നും പറഞ്ഞാ പറ്റൂല. എങ്ങനെയെങ്കിലും എന്റെ രേഖ ഒപ്പിച്ച് തരണം.

അയ്യപ്പൻ: എന്താ വാവരേ!! ഇവിടെ എന്റെ രേഖ തന്നെയില്ല. എല്ലാം പണ്ട് കത്തിപ്പോയത് തനിക്കറിയാലോ??

വാവര്: എവിടെയെങ്കിലും ഒന്ന് തെരഞ്ഞ് നോക്കീ…

അയ്യപ്പൻ: ഞാൻ നോക്കാം. നീ ഇപ്പോ ചെല്ല്.

വാവര് പടികൾ ഇറങ്ങി നടന്നു. പാതി വഴിയിൽ തിരിഞ്ഞു നിന്നു അയ്യപ്പനെ നോക്കി.

വാവര്: ഒരു അരവണ പായസം എട്ക്കാനുണ്ടോ?

അയ്യപ്പൻ: അ… കൊതിയാ.. ഇന്നാ പിടി…..

വാവര് അത് തന്റെ കോന്തലയ്ക്കൽ ഭദ്രമായി പൊതിഞ്ഞു കെട്ടി.

വാവര്: ഇനിയിപ്പോ രേഖ കിട്ടിയില്ലെങ്കിലോ…!!

കണ്ണുനിറഞ്ഞ് പടികൾ ഇറങ്ങി വാവര് ഇരുട്ടിലേക്ക് നടന്നു. പതിനെട്ടാം പടിക്ക് മുകളിൽ അയ്യപ്പൻ നിറകണ്ണുകളോടെ വാവരു പോകുന്നതും നോക്കി നിന്നു…

 


സ്വാമിയേ ശരണമയ്യപ്പ..
ഇതി പുരാണാ: രചയിത അജ്ഞാതാ:

Previous articleഅന്നദാനപ്രഭു
Next articleപൗരത്വം തെളിയിക്കേണ്ടത് ആര്?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here