Reading Time: < 1 minute

വി.എസ്.അച്യുതാനന്ദനും സി.പി.ഐ.എമ്മും രണ്ടു വഴിക്കാണെന്നു വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടോ?

മുന്പ് അങ്ങനെയൊരു ധാരണ പരന്നിരുന്നു എന്നത് ശരി തന്നെ. പാര്‍ട്ടി സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങള്‍ തന്നെ താഴ്ത്തിക്കെട്ടാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി വി.എസ്സിന് പരാതിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെയും പാര്‍ട്ടിയുടെയും പ്രതികരണങ്ങളില്‍ നിന്ന് ഞാനടക്കമുള്ള പൊതുസമൂഹത്തിന് മനസ്സിലാക്കാനായ കാര്യമാണത്. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം സ്ഥിതിഗതികള്‍ മാറി. വി.എസ്സിനോട് സോഫ്ട് കോര്‍ണര്‍ ഉള്ളതായി പറയപ്പെടുന്ന സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. വി.എസ്സിനെ ഒപ്പം കൊണ്ടുപോകാന്‍ സംസ്ഥാന പാര്‍ട്ടി ശ്രമിച്ചു. പാര്‍ട്ടിക്കൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ വി.എസ്സും തയ്യാറായി. ഏറെക്കാലത്തിനു ശേഷം വി.എസ്സും പിണറായിയും ഒരേ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി. സി.പി.ഐ.എമ്മിന് ചില ശുഭസൂചനകള്‍.

dange cartoon

പിണറായി വിജയന്‍ ഇപ്പോള്‍ വി.എസ്. ഗ്രൂപ്പായെന്നാണ് യു.ഡി.എഫ്. ആഭിമുഖ്യമുള്ള ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അടുത്തിടെ പറഞ്ഞത്. തമാശയായിട്ടാണ് അദ്ദേഹം പറഞ്ഞതെങ്കിലും ആ വാക്കുകളില്‍ സമീപകാല യാഥാര്‍ത്ഥ്യം നിഴലിക്കുന്നുണ്ട്. പ്രതിസന്ധിയിലാണ് എന്ന് എല്ലാവരും വിലയിരുത്തുന്പോഴും ഈ യോജിപ്പിന്‍റെ അന്തരീക്ഷം ആ പാര്‍ട്ടിക്കു പകരുന്ന ഊര്‍ജ്ജം ചെറുതല്ല. മറ്റു പലരെയും ഇത് ഭയപ്പെടുത്തുന്നുണ്ട്.

മൂന്നാര്‍ സമരത്തിന്‍റെ പേരില്‍ വി.എസ്സിനെയും പാര്‍ട്ടിയെയും വേര്‍തിരിച്ചു കാണാനാണ് ഇപ്പോള്‍ ചിലരുടെ ശ്രമം. സ്വതസിദ്ധമായ ശൈലിയിലായിരുന്നു മൂന്നാറില്‍ വി.എസ്സിന്‍റെ ഇടപെടലെന്നത് ശരി തന്നെ. പക്ഷേ, പാര്‍ട്ടിയുടെ ഭാഗമാണ് താനെന്നു ബോദ്ധ്യപ്പെടുത്താനും അദ്ദേഹം തയ്യാറായി. രാജേന്ദ്രന്‍ എം.എല്‍.എയെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചതു മാത്രം മതി ഇതിനു തെളിവായി. ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന പലരും കാര്യങ്ങള്‍ മാറിമറിയുന്നത് കണ്ട് ആശങ്കയിലായിരിക്കുന്നു. ഇപ്പോഴത്തെ പ്രചാരവേല വെറുതെയല്ല എന്നു സാരം.

ഫിദല്‍ കാസ്ട്രോ കഴിഞ്ഞാല്‍ സ്വന്തം നാട്ടില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്.അച്യുതാനന്ദനാണെന്നാണ് അന്താരാഷ്ട്ര തലത്തിലെ റിപ്പോര്‍ട്ട്. സി.പി.ഐ.എമ്മില്‍ നിന്നാണ് വി.എസ്. അങ്ങനെയായത്. അതിനാല്‍ നേതാവിനെയും പാര്‍ട്ടിയെയും വേര്‍തിരിച്ചു കാണേണ്ടതില്ല.

ഇതെന്‍റെ അഭിപ്രായം.. എന്‍റെ മാത്രം അഭിപ്രായം…

Previous articleഭക്തിവ്യവസായം
Next articleമത്സരം ഇത്രത്തോളം അധഃപതിക്കാമോ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here