Reading Time: 2 minutes

എന്നാണ് ‘നിക്ഷേപം’?
സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് ‘നിക്ഷേപം’.
അപ്പോള്‍ മാലിന്യം എങ്ങനെ ‘നിക്ഷേപിക്കും’?
‘മാലിന്യനിക്ഷേപം’ എന്ന് പലരും ഉപയോഗിച്ചു കാണാറുണ്ട്.
ശുദ്ധ അസംബന്ധമാണിത്.
മാലിന്യം നിക്ഷേപിക്കുകയല്ല, തള്ളുക മാത്രമാണ് ചെയ്യുന്നത്.

ഈ ‘നിക്ഷേപ’ ചിന്ത വരാന്‍ ഒരു കാരണമുണ്ട്.
‘എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യൂ’ എന്ന സന്ദേശവുമായി ഒരാള്‍ അയച്ചു തന്നെ വീഡിയോ.
കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവമാണ്.
മാലിന്യം തന്നെയാണ് വിഷയം.

മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്.
എന്നാല്‍ ചില വിദ്വാന്മാര്‍ അതിനുള്ള എളുപ്പമാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
ആ എളുപ്പ മാര്‍ഗ്ഗം എന്തെന്നറിയണ്ടേ?
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ നിന്നുള്ള ഈ രാത്രിദൃശ്യം കണ്ടാല്‍ മനസ്സിലാവും.

വെള്ളി നിറമുള്ള പഴയ മോഡല്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ KL 22 B 306 എന്ന നമ്പര്‍ വ്യക്തമായിക്കാണാം.
കഴക്കൂട്ടം ആര്‍.ടി.ഒയുടെ പരിധിയിലുള്ള നമ്പറാണ്.
അപ്പോള്‍ നഗരത്തിനു പുറത്തു വസിക്കുന്നയാള്‍ എന്നു വ്യക്തം.
ചവറ് കളയാന്‍ അവിടെ നിന്ന് ഇത്രദൂരം വരികയെന്നു പറഞ്ഞാല്‍! സമ്മതിക്കണം!!

ഷിബു എസ്. എന്നാണ് ഉടമയുടെ പേരെന്ന് ആര്‍.ടി.ഒ. രേഖകള്‍.
എം.ജി. റോഡിനരികില്‍, ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിനു മുന്നില്‍ തന്നെ ചവറു കൊണ്ടിടണം എന്നു വാശി.
ഷിബു ആള് മിടുമിടുക്കനാ…

Previous articleകോഴി കട്ടവന്റെ തലയിലെ പൂട
Next articleവേറെ ആരെങ്കിലുമുണ്ടോ?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here