Reading Time: 2 minutes

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ അനുസ്മരിച്ച് അബദ്ധത്തില്‍ ചാടിയ കായിക മന്ത്രി ഇ.പി.ജയരാജനെ കളിയാക്കാനും ട്രോളാനും എല്ലാവരും മത്സരിച്ചു. കളിയാക്കല്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ അദ്ദേഹം മൗനത്തിലായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ആ മൗനം ഉചിതമായെന്നു ഞാന്‍ പറയും. ഇപ്പോള്‍ ആദ്യത്തെ ആവേശത്തിനു ശേഷം ട്രോളുകള്‍ ഒന്നടങ്ങിയപ്പോള്‍ ഈ വിഷയത്തില്‍ തനിക്കുള്ള വിശദീകരണവുമായി ജയരാജന്‍ മുന്നോട്ടു വന്നിരിക്കുന്നു.

EP1

എതിര്‍കക്ഷി ബഹുമാനം ഒരു മാന്യതയാണ്. ട്രോളിന് ഇരയായ വ്യക്തി എന്ന നിലയില്‍ ഇ.പി.ജയരാജനെ തല്‍ക്കാലം വേണമെങ്കില്‍ ട്രോളിയവരുടെ എതിര്‍കക്ഷിയെന്നു വിശേഷിപ്പിക്കാം. അപ്പോള്‍ അദ്ദേഹത്തിനു പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്കു ബാദ്ധ്യതയുണ്ട്. ഇപ്പോള്‍ ഇ.പി.ജയരാജനു പറയാനുള്ളത് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ജയരാജന്റെ വിശദീകരണം ഇതാ.

ഞാന്‍ യാത്രയിലായിരിക്കെയാണ് മനോരമാ ന്യൂസ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വച്ച് നമ്മുടെ മുഹമ്മദലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. 40 വര്‍ഷം മുമ്പ് ബോക്സിങ് റിങ് വിട്ട ബോക്സിംഗ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് മനോരമയില്‍ നിന്നുള്ള ഫോണില്‍ നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണ് നല്‍കിയിരുന്നത്. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായിക പ്രതിഭകളും ഈ പിശക് മനസ്സിലാക്കണം.

നമ്മുടെ അഭിപ്രായങ്ങള്‍ക്കൊപ്പം എതിര്‍പക്ഷത്തുള്ളയാളുടെ അഭിപ്രായവും എല്ലാവരും കേള്‍ക്കണം എന്നതാണ് ജനാധിപത്യമര്യാദ. എന്നിട്ട് പൊതുസമൂഹം നിര്‍ണ്ണയിക്കട്ടെ എന്ന് തീരുമാനിക്കണം. ശരിതെറ്റുകള്‍ അവര്‍ വിലയിരുത്തട്ടെ.

ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്താ ചാനലിന്റെ പി.സി.ആര്‍. എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നടക്കുന്നത് എന്താണെന്ന തികഞ്ഞ ബോദ്ധ്യമുണ്ട്. അതിനാല്‍ത്തന്നെ ജയരാജന്റെ വിശദീകരണം സ്വീകരിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞിട്ടുള്ള കാര്യമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. പക്ഷേ, മറ്റുള്ളവര്‍ ഇത് വിശ്വസിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല കേട്ടോ. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.

Previous articleഇ.പിക്ക് തിരുവഞ്ചൂര്‍ ബാധ!!
Next articleനിയന്ത്രിത സൗഹൃദം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

15 COMMENTS

  1. ശ്യാമേട്ടാ.. ഇ.പിക്ക്‌ തെറ്റ്‌ പറ്റി.. ഒരു ന്യൂസ്‌ ചാനലിൽനിന്ന് വിളിച്ചപ്പൊ വിളിച്ചകാര്യം വ്യക്തത വരുത്താതെ പ്രസ്തുത വിഷയത്തിൽ അഭിപ്രായം പറഞ്ഞു .

    ഇവിടെ ആരോ എന്തോ കേട്ട്‌ പ്രതികരിക്കേണ്ടുന്ന വെറും ഒരാളായിരുന്നില്ല ഇ.പി.
    സ്റ്റേറ്റ്‌ മിനിസ്റ്റർ ഫോർ സ്പോർറ്റ്സ്‌ അഥവ സംസ്ഥാന കായിക വകുപ്പ്‌ മന്ത്രി.

    തെറ്റ്‌ അദ്ദേഹം കാര്യ കാരണ സഹിതം വ്യക്തമാക്കി. മന്ത്രിയെ കുഴിയിൽ ചാടിക്കാൻ കരുതിക്കൂട്ടി കളിച്ചതാണു മനോരമ എന്ന് അറിയുകയേ വേണ്ടൂ.. കാരണം അത്‌ മനോരമ ആയത്‌ കൊണ്ട്‌ തന്നെ.

    • ചെറിയ സോറി പറയാം. തുടര്‍ന്നുള്ള കാലങ്ങളില്‍ ശ്രദ്ധിക്കാന്‍ ഇത് എല്ലാവര്‍ക്കും സഹായകമാകും.

  2. ഓഹോ…
    എത്യാ..എവിടേന്ന്
    നോക്കിയിരിപ്പായിരുന്നു
    കേരളം..

    ആരേലും വിളിച്ച്‌
    വല്ലോം പറയാൻ
    പറഞ്ഞാൽ അപഴേക്കും
    വല്ല്യോരു കഥ കാച്ചാൻ
    സഖാവ്‌ ജയരാജൻ അത്രക്ക്‌
    അൽപനാണൊ
    പ്രതിപക്ഷബഹുമാനം ഏറെയുള്ള
    പൊന്നു സാറേ…

  3. The Minister’s statement may be correct. He may be asked to say something about Muhammed Ali ,who registered several victories in the Ring. In this universe Who is cent persent correct,none.

    • A minister has to speak authentically….if there is another Mohammed ali who won gold medals for kerala was excisting then the ministers mistaken words can be justified..but how can the minuster speak about a non existing person….so all the opinion and sppeeches of the minister present and past really creates no real values in common public like me

  4. We can’t change the past. What happened is happened. But you can truly shut up the mouth of you teasers. By bringing kerala into the forefront of world of sports.

  5. We heard what was the question asked to him. Any body having the minimum knowledge of sports will understand the question. We have to accept he don’t have such knowledge and responsibility of his own words. Better check when was Mohd Ali’s last fight. Pleas don’t try to fool the people please.

  6. ഇതൊരു അജ്ഞതയുടെ പ്രശ്‌നമല്ല ശ്യാമേ. ഇപി ജയരാജന്റെ ആ കുറിപ്പില്‍ തന്നെയുണ്ട് കുഴപ്പം. കേരളത്തില്‍ ഏത് കായികവിഭാഗത്തിലെങ്കിലും ഒരു മുഹമ്മദ് അലി ഉണ്ടോ? എന്റെ ഓര്‍മയില്‍ ഇല്ല. അപ്പോള്‍ ഒരു എ ഓര്‍ ബി മരിച്ചു. എന്നാല്‍ പിന്നെ പരമാവധി കാച്ചിയേക്കാം എന്ന ലൈന്‍ ഉണ്ടല്ലോ…അതിനെയാണ് കള്ളത്തരം എന്ന് പറയുന്നത്. ഭേദം കളിയറിയാവുന്ന ആര്‍ക്കെങ്കിലും ബാറ്റണ്‍ കൈമാറുന്നതല്ലേ?

  7. ഇ പി ജയരാജന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് പച്ചക്കള്ളമാണെന്നത് വ്യക്തമാണ്. കാരണം അതിൽ അദ്ദേഹം പറയുന്നു.. മനോരമയിൽ നിന്ന് വിളിച്ചതിന് ശേഷം രണ്ട് മിനുട്ടുകൾക്കകം മനസ്സിലായി മരിച്ച കായിക താരം ആരാണെന്നത്. അതിന് ശേഷം വിളിച്ച ചാനലിലെല്ലാം ക്യത്യമായ അനുശോചന മാ ണ് നൽകിയതെന്ന്.എന്നാൽ മനോരമയിൽ ഇ പി ജയരാജൻ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമാണ് റിപ്പോർട്ടർ ടിവി യിൽ ജയരാജൻ അനുശോചനം രേഖപ്പെടുത്തിയത്.കേരളത്തിൽ നിന്നുള്ള ബോക്സി Oഗ് താരം, കേരളം ലോകത്തിന് നൽകിയ സംഭാവന, നിരവധി സ്വർണ മെഡലുകൾ കേരളത്തിന് വേണ്ടി സ്വന്തമാക്കിയ വ്യക്തി എന്നൊക്കെയാണ് ജയരാജൻ പറഞ്ഞു വച്ചത്. കൃത്യ സമയത്ത് ന്യൂസ് റീഡർ ഇS പെട്ടതുകൊണ്ട് തന്നെയാണ് അങ്ങ് അവിടെ വച്ച് നിർത്തിയത്… അത് ഈ മാധ്യമ സ്ഥാപനങ്ങളിലുള്ളവരൂടെ യുകതി സഹമായ ഇടപെടൽ കൊണ്ട് തന്നെയാണ്.. പിന്നെ വിളിച്ച ഉടനെ ന്യൂസിലേക്ക് കണക്ട് ചെയ്തു എന്ന് പറയുന്നതും വിശ്വസനീയമല്ല.. ഇനി അഥവാ അങ്ങനെ താങ്കൾ വിശദാംശങ്ങൾ അറിയുന്നതിന് മുൻപാണ് കണക്ട് ചെയ്ത തെങ്കിൽ താങ്കളോട് ചോദ്യം ചോദിച്ച ആളോട് തന്നെ വാർത്തയുടെ വിശദാംശം അറിഞ്ഞ് പ്രതികരിക്കാമെന്ന് വ്യക്തമായി താങ്കൾക്ക് പറയാനുള്ള അവസരവും ഉണ്ടായിരുന്നു..അത് കൊണ്ട് ഇക്കാര്യ oപറഞ്ഞ് കൂടുതൽ വിശദീകരിക്കാതിരിക്കുന്നതാകും ബുദ്ധി.്ട. ആ വിഷയം ഡെസ്കി ലിരുന്ന് നേരിൽ കണ്ട ആളെന്ന നിലയിൽ തന്നെയാണ് പറയുന്നത്… മനോരമയുടെ രാഷ്ട്രീയ നിലപാടുകളോട് അേങ്ങക്ക് വിയോജിപ്പുകൾ ഉണ്ടാകാം.. സ്വാഭാവികം.. അതിനെ മാനിക്കുകയും ചെയ്യുന്നു…എന്ന് കരുതി ഇങ്ങനെ നുണ പറയുന്നത് ശരിയാണോ? അല്ല ഇതൊക്കെ പോട്ടെ ബോക്‌സി ഗ് താരം മുഹമ്മദലി എന്ന് തന്നെയാണല്ലോ മനോരമയുടെ ഡെസ്കിൽ നിന്ന് പറഞ്ഞത്… ഈ മുഹമ്മദലി അല്ലെങ്കിൽ മറ്റാരെയാണ് അങ്ങ് ഉദ്ദേശിചത് … ? അതു കൂടി വ്യക്തമാക്കണം..ഇന്നലെ പറഞ്ഞത് പോട്ടെ…ഇന്ന് ഫേയ്സ് ബുക്കിലൂടെ ഉള്ള ന്യായീകരണമെങ്കിലും ഒഴിവാക്കാമായിരുന്നു.. വീണിടത്ത് കിടന്ന് ഉരുളുന്നതിലും നല്ലത്.. പതുക്കെയെങ്കിലും എഴുന്നേൽക്കാൻ ശ്രമിക്കുന്നതാണ്.. ദയവ് ചെയ്ത് ഇങ്ങനെ കല്ലുവച്ച നുണ പറഞ്ഞ് വിശ്വസിക്കുന്ന പ്രസ്ഥാനത്തെ കൂടി നാണം കെടുത്ത രു ത്

  8. Why wasting time and energy on a very simple mistake ? Is there anybody in the world hundred percent perfect? So better stop here . We have lot of big things to do.
    Honorable minister has already cleared the situation.

  9. ഇതിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും തക്കതായി എന്തെങ്കിലും ഉള്ളതായി തോന്നിയില്ല… ജയരാജന്റെ വിശദീകരണം ഒന്നിനെയും ന്യായീകരിക്കാൻ ഉതകുന്നതായും തോന്നിയില്ല…
    വീണിടത്ത് കിടന്ന് ഉരുളുക… അതിനൊപ്പം മനോരമയെ പഴി പറയുക എന്ന strategy… പഴിക്കുന്നത് മനോരമയെ ആണെങ്കിൽ അതിനോട് യോജിക്കാൻ ഒരുപാട് പേരുണ്ടാകും (സ്വാഭാവികമായും)… അപ്പോൾ പിന്നെ ശ്രദ്ധ അതിലേക്കു തരിച്ചു വിടാനുള്ള ഒരു ശ്രമം…
    മുഹമ്മദലി ആര് എന്ന് ഒരു tution (or brief if that is the media term) വിളിച്ച news-anchor എടുത്തില്ല എന്ന വിശദീകരണം അങ്ങ് സ്വീകരിച്ചു എന്നാണോ മനസ്സിലാക്കേണ്ടത്? കാര്യം അറിയാതെയും ഒരു വിഷയത്തെക്കുറിച്ച് എന്തും തള്ളും എന്ന സ്വഭാവത്തിന് എന്തെങ്കിലും വിശദീകരണം അദ്ദേഹത്തിനുണ്ടോ ആവോ? അന്താരാഷ്‌ട്ര തലത്തിൽ സ്വർണ medal നേടി കേരളത്തിന്റെ യശസ്സുയർത്തിയ ഏതു കായികതാരത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചത്? മറ്റേതോ മുഹമ്മദലിയെക്കുറിച്ച് അല്ലെങ്കിൽ മറ്റേതോ കായികതാരത്തെക്കുറിച്ച് രണ്ടുമല്ലെങ്കിൽ ആരാണ് മരിച്ചത് എന്ന്; ഇതിൽ എതെങ്കിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെങ്കിൽ സംശയത്തിന്റെ ആനുകുല്യത്തിനെങ്കിലും സ്ഥാനമുണ്ടായിരുന്നു.
    മണ്ടനല്ല, ആത്മാർഥതയില്ലതെ സംസാരിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് താൻ എന്ന് അടിവരയിടാൻ മാത്രം ഉതകുന്ന ഒരു വിശദീകരണം എന്നേ ഇതിനെ ഉൾക്കൊള്ളാൻ കഴിയുന്നുള്ളൂ.

  10. ദേശാഭിമാനിയുടെ മാനജിംഗ് എഡിറ്റർ ആയിരുന്ന കക്ഷിയാ നമ്മുടെ ഈ മന്ത്രി. പണ്ട്‌ ഡി.വൈ.എഫ്‌.ഐ. ഭാരവാഹിയായിരുന്ന കാലത്ത്‌ ഒരുപാട്‌ കാലം മുദ്രാവാക്യം വിളിച്ചത്‌ ഇതേ മുഹമ്മദ്‌ അലിക്കായിരുന്നു എന്നത് അദ്ദേഹം മറന്നു പോയിരിക്കാം . പക്ഷേ, ഉടനടി ഒരു കഥ മെനഞ്ഞ്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുക എന്നത്‌ തികച്ചും അധാർമ്മികവും സത്യസന്ധതയില്ലായ്മയും ആണ്. വ്യവസായ – കായിക വകുപ്പുകളെ പ്രതി ഇനിയുമെത്ര പച്ചക്കള്ളങ്ങൾ കേൾക്കാനിരിക്കുന്നു എന്നാരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല! ഒരു അന്തവും കുന്തവും ഇല്ലാത്തവർ അലങ്കരിക്കേണ്ടതല്ല മന്ത്രി പദം. ഒരാളെ അറിയില്ല എന്നതു തെറ്റല്ല. പക്ഷേ, അറിയാത്ത ഒന്നിനെ പറ്റി ആധികാരികമായി ഒരു മന്ത്രി മിണ്ടുന്നത്‌ അധാർമ്മികമാണ് .

    • അയ്യോ തെറ്റി. ദേശാഭിമാനി മാനേജിങ് എഡിറ്റര്‍ അല്ല. ജനറല്‍ മാനേജര്‍. രണ്ടിനുമിടയില്‍ കടലും കടലാടിയുമെന്ന പോലുള്ള വ്യത്യാസമുണ്ട്! ദേശാഭിമാനിയില്‍ മാനേജിങ് എഡിറ്റര്‍ എന്നൊരു തസ്തികയില്ല എന്നാണ് എന്റെ അറിവ്.

LEAVE A REPLY

Please enter your comment!
Please enter your name here